വെള്ളരിക്കുണ്ട് : ബളാൽ ഭഗവതി ക്ഷേത്രം വയലിലെ കൊയ്ത്തുത്സവം പോയ കാലത്തെ അനുഭവങ്ങളുടെ ഓർമ്മകാഴ്ചയായി. ക്ഷേത്രം അധീനതയിലുള്ള 11 എക്...
വെള്ളരിക്കുണ്ട് : ബളാൽ ഭഗവതി ക്ഷേത്രം വയലിലെ കൊയ്ത്തുത്സവം പോയ കാലത്തെ അനുഭവങ്ങളുടെ ഓർമ്മകാഴ്ചയായി.
ക്ഷേത്രം അധീനതയിലുള്ള 11 എക്കർ പാടത്തും ഇത്തവണ കൃഷിയിറക്കിയിരുന്നു. മിഥുന സംക്രമം നാളിൽ വയലിൽ വിത്തിറക്കുമ്പോൾ ബളാൽ ഭഗവതിക്കും ഇതര കാവുകളിലെ ദേവതമാർക്കും പുത്തരി വിളമ്പുമെന്ന പ്രാർഥന നടത്തും. പരമ്പരാഗതമായി നെൽകൃഷി നടത്തുന്ന പേരും പെരുമയുമുള്ള മലയോരത്തെ പ്രധാന ക്ഷേത്രം കൂടിയാണു ബളാൽ ഭഗവതി ക്ഷേത്രം.
ജന്മിയായ മാലോം പട്ടേലർ ക്ഷേത്രത്തിനു ദാനമായി നൽകിയതാണു പാടശേഖരം. നെൽകൃഷി മലയോരത്ത് അന്യമായപ്പോഴും ബളാൽ ഭഗവതി ക്ഷേത്രം വയലിൽ മാത്രം പൊൻകതിർ വിരിഞ്ഞിരുന്നു. പാടശേഖരസമിതിയുടെയും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെയും നേതൃത്വത്തിൽ കൃഷിവകുപ്പിന്റെ സഹകരണത്തോടെയാണു നെൽകൃഷി നടത്തുന്നത്.
നാട്ടിപണിക്കും മറ്റും പണിക്കാരെ കിട്ടാതെ വന്നപ്പോൾ ഇത്തവണ യന്ത്രം ഉപയോഗിച്ചാണു നിലം ഉഴുതതും നാട്ടി നട്ടതും. പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് കെ.കൃഷ്ണൻ നായർ അധ്യക്ഷനായി. കൃഷി ഓഫിസർ ഡോ.അനിൽ സെബാസ്റ്റ്യൻ, പഞ്ചായത്ത് അംഗങ്ങളായ പി.പത്മാവതി, എം.അജിത, പാടശേഖര പ്രതിനിധികളായ ബാലകൃഷ്ണൻ പറമ്പത്ത്, സേതുരാജ് മാവില, തമ്പാൻ ഗുരിക്കൾ, എം.കൃഷ്ണൻ നായർ, ശശിധരൻ വാവോലിൽ, പി.മാധവൻ നായർ എന്നിവർ നേതൃത്വം നൽകി.
മനോരമ.
Note :ഇതോടൊപ്പമുള്ള ആദ്യ ഫോട്ടോ പഴയതാണ്. ഇക്കൊല്ലത്തെ ഈ പാടശേഖരത്തിൻ്റെ ഫോട്ടോ ആരുടെയെങ്കിലും കൈവശം ഉണ്ടെങ്കിൽ കമൻറ് ചെയ്യുമല്ലോ..
COMMENTS