കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് വെള്ളരിക്കുണ്ട് ആസ്ഥാനമായി ജില്ലയിലെ മലയോര താലൂക്ക് രൂപവത്കരിച്ചത്. താലൂക്കുമായി ബന്ധപ്പെട്ട മുഴുവൻ ഓ...
കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് വെള്ളരിക്കുണ്ട് ആസ്ഥാനമായി ജില്ലയിലെ മലയോര താലൂക്ക് രൂപവത്കരിച്ചത്. താലൂക്കുമായി ബന്ധപ്പെട്ട മുഴുവൻ ഓഫീസുകളും ഇനി വരാൻപോകുന്നതും വെള്ളരിക്കുണ്ടിലാണ്. മലയോരജനത എന്ത് സർക്കാർ ആവശ്യത്തിനും പോയിവരേണ്ട ടൗണായി വെള്ളരിക്കുണ്ട് മാറി. എന്നാൽ, അശാസ്ത്രീയമായ താലൂക്ക് രൂപവത്കരണവും ഓഫീസുകളുടെ പുനർവിന്യാസവും എറെ ബാധിക്കുന്നത് പനത്തടി, കള്ളാർ, കോടോം-ബേളൂർ പഞ്ചായത്തുകളെയാണ്.
എത്തിപ്പെടാൻ എളുപ്പമായ ഹൊസ്ദുർഗ് താലൂക്കിൽനിന്ന് മാറ്റിയതോടെ ഈ
പഞ്ചായത്തുകളിലെ ആളുകൾക്ക് താലൂക്ക് കേന്ദ്രത്തിലെത്തണമെങ്കിൽ രണ്ട് ബസ്
മാറിക്കയറണം. ഇതിനാകട്ടെ ആവശ്യമായ റോഡ് സൗകര്യങ്ങൾ ഉണ്ടെങ്കിലും ബസ്സില്ല.
പനത്തടി, കള്ളാർ പഞ്ചായത്തുകാർ ഒടയംചാലിലെത്തി പരപ്പ വഴി
ചുറ്റിക്കറങ്ങിയാണ് വെള്ളരിക്കുണ്ടിലെത്തുന്നത്. ജില്ലാ മേജർ റോഡാണെങ്കിലും
ഇതുവഴി ബസ് സൗകര്യം വളരെ കുറവാണ്. മണിക്കൂറുകൾ കാത്തുനിൽക്കേണ്ട സ്ഥിതി.
താലൂക്ക് ആസ്ഥാനം വെള്ളരിക്കുണ്ട് തീരുമാനിച്ചപ്പോൾ കള്ളാർ, പനത്തടി, കോടോം-ബേളൂർ പഞ്ചായത്തുകളിലെ ആളുകൾക്ക് എത്തിച്ചേരാൻ കഴിയുംവിധം പൊതുഗതാഗതസൗകര്യം മെച്ചപ്പെടുത്തുമെന്ന് പറഞ്ഞിരുന്നു. പക്ഷേ, നടപ്പായില്ല. രാജപുരം-ബളാൽ റൂട്ടിൽ ജില്ലാ പഞ്ചായത്ത് റോഡുണ്ട്. പക്ഷേ, ബസ് കുറവ്. രാവിലെ മംഗളൂരുവിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി. ബസ് വൈകുന്നേരം 4.20ന് ഇതുവഴിതന്നെ തിരിച്ചുപോകുന്നുണ്ട്. ഇതുകൂടാതെ ഒരു സ്വകാര്യബസ് ഉച്ചകഴിഞ്ഞ് ബളാലിലേക്കും പോകുന്നുണ്ട്. ഈ രണ്ടു ബസ്സുകളും താലൂക്ക് ആവശ്യത്തിന് പോകുന്ന ആളുകൾക്ക് ഉപകാരമില്ല. കോടോം-ബേളൂർ പഞ്ചായത്തിലുള്ളവർക്കായി ഒടയംചാൽ-പരപ്പ വഴിയും ഏഴാംമൈൽ-തായന്നൂർ-കാലിച്ചാനടുക്കം വഴിയും ബസ് സർവീസില്ലെങ്കിൽ ദുരിതം തുടരും.
അന്തസ്സംസ്ഥാനപാതയായിട്ടും...
മടിക്കേരി, മൈസൂരു, ബെംഗളൂരു തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്ക് എളുപ്പം എത്താവുന്നതാണ് ദേശീയപാതാ പട്ടികയിൽ ഇടംപിടിച്ച കാഞ്ഞങ്ങാട്-പാണത്തൂർ-മടിക്കേരി അന്തസ്സംസ്ഥാനപാത. പക്ഷേ, കർണാടക ആർ.ടി.സി.യുടെ രണ്ട് ബസ്സുകളടക്കം നാല് ബസ്സുകളേ ഇതുവഴിയുള്ളൂ. ഇതിൽത്തന്നെ ഒരു ബസ് മാത്രമാണ് കാഞ്ഞങ്ങാട്ട് വരുന്നത്. തലക്കാവേരി, ബാഗമണ്ഡല, മൈസൂരു തുടങ്ങിയ തീർഥാടക-വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വേഗം എത്താവുന്ന റൂട്ടായിട്ടും കൂടുതൽ ബസ്സില്ല. 22 കിലോമീറ്ററോളം ജനവാസം കുറഞ്ഞ മേഖലയിലൂടെയും വനത്തിലൂടെയും പോകേണ്ടിവരുന്നതാണ് പറയപ്പെടുന്ന കാരണം.
കർണാടകയിലെ ചെമ്പേരി മുതൽ ബാഗമണ്ഡലം വരെ റോഡിന് വീതിയില്ലാത്തതും നല്ല ടാറിങ്ങില്ലാത്തതും കാരണമാണ്. കേരള ആർ.ടി.സി. ഇതുവഴി ഒരാഴ്ചയോളം സർവീസ് നടത്തിയശേഷം നിർത്തി. സൂപ്പർ ഫാസ്റ്റായിരുന്നു. കാഞ്ഞങ്ങാടിനും പാണത്തൂരിനുമിടയിൽ ആകെയുണ്ടായിരുന്നത് നാല് സ്റ്റോപ്പുകൾ. മടിക്കേരിയിലേക്ക് നേരിട്ട് പോകേണ്ടതിനുപകരം ചുറ്റിക്കറങ്ങി പോകാനായിരുന്നു പെർമിറ്റ്. ഇതോടെ ദീർഘദൂര യാത്രക്കാരടക്കം ഈ ബസ്സുകളെ കൈയൊഴിഞ്ഞു. ഫാസ്റ്റ് പാസഞ്ചറാക്കി സർവീസ് നടത്തിയിരുന്നെങ്കിൽ ലാഭകരമാകുമായിരുന്നു. കർണാടക ആർ.ടി.സി. സർവീസ് ലാഭകരമാണ്.
ബേക്കൽ-റാണിപുരം-തലക്കാവേരി-മടിക്കേരി-മൈസൂരു കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി വിനോദ സഞ്ചാരികളെ ആകർഷിക്കുംവിധം സർവീസ് തുടങ്ങാവുന്നതാണ്. കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാനപാതയിൽ പാണത്തൂരിൽനിന്ന് തുടങ്ങുന്ന അന്തസ്സംസ്ഥാനപാത സുള്ള്യ-പാണത്തൂർ റോഡാണ്. സംസ്ഥാന അതിർത്തി ഗ്രാമങ്ങളായ കല്ലപ്പള്ളി, കമ്മാടി തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് പാണത്തൂരേക്ക് എത്തിച്ചേരാനുള്ള ഏക ആശ്രയം. സംസ്ഥാന അതിർത്തിയായ പാണത്തൂരിൽനിന്ന് 22 കിലോമീറ്റർ ദൂരം മാത്രമാണ് സുള്ള്യയിലേക്കുള്ളത്. മലയോരത്തുനിന്നുള്ള വിദ്യാർഥികളും വ്യാപാരികളുമടക്കം നിരവധി ആളുകൾ വന്നുപോകുന്ന കർണാടകയിലെ പ്രധാന ടൗൺ കൂടിയാണ് സുള്ള്യ. പക്ഷേ, ഇവിടേക്ക് യാത്രാക്ലേശം വലുതാണ്. അഞ്ച് കെ.എസ്.ആർ.ടി.സി. ബസ്സുകൾ സർവീസ് തുടങ്ങിയെങ്കിലും പലതും പാണത്തൂരിൽ സർവീസ് അവസാനിപ്പിക്കുന്നു. ഏറ്റവും അത്യാവശ്യമുള്ള രാവിലത്തെയും വൈകുന്നേരത്തെയും സർവീസ് പോലും മുടങ്ങുകയാണ്. സിംഗിൾ ഡ്യൂട്ടിയും ഡീസൽ ക്ഷാമവും കൂടി വന്നതോടെ സർവീസുകൾ മിക്കതും വെട്ടിക്കുറച്ചു. ഫലത്തിൽ ഇവയെ ആശ്രയിക്കാൻ പറ്റാതായി. ബെംഗളൂരുവിലേക്കും ദീർഘദൂര ബസ് സർവീസുകൾക്ക് സാധ്യതയുണ്ടെങ്കിലും പരിഗണിക്കപ്പെടുന്നില്ല.
ആശ്രയം ടാക്‌സികൾ
മലയോരത്തെ മിക്ക ടൗണുകളിലും കാണുന്ന കാഴ്ചയാണ് ഓട്ടോറിക്ഷ സ്റ്റാൻഡുകൾക്കൊപ്പം ജീപ്പ് സ്റ്റാൻഡുകളും. വർഷങ്ങളായി ജനങ്ങളുടെ യാത്രയുടെ ഭാഗമാണ് ടാക്സി ജീപ്പുകൾ. മലയോരത്ത് ഓട്ടോറിക്ഷകൾ സജീവമായ 1990 കാലത്തിനും മുൻപേ മലയോരജനതയുടെ പ്രധാന യാത്രാ മാർഗമായിരുന്നു ജീപ്പുകൾ. ഇതുതന്നെയാണ് ഉൾനാടൻ ഗ്രാമങ്ങളിലേക്കുള്ള യാത്രയ്ക്ക് ഇന്നത്തെയും പ്രധാന വാഹനം. ഇന്നും സജീവമായ ജീപ്പ് സ്റ്റാൻഡുകളിൽ ഒന്ന് ഒടയംചാലാണ്. ഇവിടെനിന്ന് വാടകയ്ക്ക് പോകുന്ന ജീപ്പുകളുടെ എണ്ണം കുറവാണ്. പകരം ബസ് സർവീസ് ഇല്ലാത്ത ഉദയപുരം, കോടോത്ത് ഭാഗങ്ങളിലേക്ക് ട്രിപ്പ് സർവീസ് നടത്തുകയാണ് ചെയ്യുന്നത്.
കോടോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള വിദ്യാർഥികൾക്കടക്കം ഉപകരിക്കുന്നത് ഈ ജീപ്പ് സർവീസുകളാണ്. ഇതോടൊപ്പം ഉദയപുരം ക്ഷേത്രത്തിലേക്ക് പോകുന്നവർ, നാട്ടുകാർ എല്ലാവരുടെയും യാത്രാവാഹനം ഈ ജീപ്പ് സർവീസുകൾ മാത്രമാണ്. മുൻപ് ബസ് സർവീസ് നടത്തിയിരുന്ന റൂട്ടാണിത്. ബസ്സുകൾക്കും നല്ല വരുമാനം ലഭിച്ചിരുന്നു. ഒടയംചാലിൽനിന്നുമുള്ള കയറ്റത്തിന്റെ കാരണം പറഞ്ഞും മറ്റും ബസ്സുകൾ സർവീസ് നിർത്തുകയായിരുന്നു. പനത്തടി-റാണിപുരം, ചുള്ളിക്കര-അയറോട്ട്, കോളിച്ചാൽ-മാലോം, മാലക്കല്ല്-പൂക്കയം, ചുള്ളിക്കര-അയറോട്ട്, കൊട്ടോടി, കള്ളാർ-പെരുമ്പള്ളി, മാലക്കല്ല് തുടങ്ങിയ മലയോരത്തെ മിക്ക ഭാഗങ്ങളിലേക്കും ജനങ്ങൾക്ക് ആശ്രയം ടാക്സി ജീപ്പുകളും ഓട്ടോറിക്ഷകളും മാത്രമാണ്.
താലൂക്ക് ആസ്ഥാനം വെള്ളരിക്കുണ്ട് തീരുമാനിച്ചപ്പോൾ കള്ളാർ, പനത്തടി, കോടോം-ബേളൂർ പഞ്ചായത്തുകളിലെ ആളുകൾക്ക് എത്തിച്ചേരാൻ കഴിയുംവിധം പൊതുഗതാഗതസൗകര്യം മെച്ചപ്പെടുത്തുമെന്ന് പറഞ്ഞിരുന്നു. പക്ഷേ, നടപ്പായില്ല. രാജപുരം-ബളാൽ റൂട്ടിൽ ജില്ലാ പഞ്ചായത്ത് റോഡുണ്ട്. പക്ഷേ, ബസ് കുറവ്. രാവിലെ മംഗളൂരുവിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി. ബസ് വൈകുന്നേരം 4.20ന് ഇതുവഴിതന്നെ തിരിച്ചുപോകുന്നുണ്ട്. ഇതുകൂടാതെ ഒരു സ്വകാര്യബസ് ഉച്ചകഴിഞ്ഞ് ബളാലിലേക്കും പോകുന്നുണ്ട്. ഈ രണ്ടു ബസ്സുകളും താലൂക്ക് ആവശ്യത്തിന് പോകുന്ന ആളുകൾക്ക് ഉപകാരമില്ല. കോടോം-ബേളൂർ പഞ്ചായത്തിലുള്ളവർക്കായി ഒടയംചാൽ-പരപ്പ വഴിയും ഏഴാംമൈൽ-തായന്നൂർ-കാലിച്ചാനടുക്കം വഴിയും ബസ് സർവീസില്ലെങ്കിൽ ദുരിതം തുടരും.
അന്തസ്സംസ്ഥാനപാതയായിട്ടും...
മടിക്കേരി, മൈസൂരു, ബെംഗളൂരു തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്ക് എളുപ്പം എത്താവുന്നതാണ് ദേശീയപാതാ പട്ടികയിൽ ഇടംപിടിച്ച കാഞ്ഞങ്ങാട്-പാണത്തൂർ-മടിക്കേരി അന്തസ്സംസ്ഥാനപാത. പക്ഷേ, കർണാടക ആർ.ടി.സി.യുടെ രണ്ട് ബസ്സുകളടക്കം നാല് ബസ്സുകളേ ഇതുവഴിയുള്ളൂ. ഇതിൽത്തന്നെ ഒരു ബസ് മാത്രമാണ് കാഞ്ഞങ്ങാട്ട് വരുന്നത്. തലക്കാവേരി, ബാഗമണ്ഡല, മൈസൂരു തുടങ്ങിയ തീർഥാടക-വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വേഗം എത്താവുന്ന റൂട്ടായിട്ടും കൂടുതൽ ബസ്സില്ല. 22 കിലോമീറ്ററോളം ജനവാസം കുറഞ്ഞ മേഖലയിലൂടെയും വനത്തിലൂടെയും പോകേണ്ടിവരുന്നതാണ് പറയപ്പെടുന്ന കാരണം.
കർണാടകയിലെ ചെമ്പേരി മുതൽ ബാഗമണ്ഡലം വരെ റോഡിന് വീതിയില്ലാത്തതും നല്ല ടാറിങ്ങില്ലാത്തതും കാരണമാണ്. കേരള ആർ.ടി.സി. ഇതുവഴി ഒരാഴ്ചയോളം സർവീസ് നടത്തിയശേഷം നിർത്തി. സൂപ്പർ ഫാസ്റ്റായിരുന്നു. കാഞ്ഞങ്ങാടിനും പാണത്തൂരിനുമിടയിൽ ആകെയുണ്ടായിരുന്നത് നാല് സ്റ്റോപ്പുകൾ. മടിക്കേരിയിലേക്ക് നേരിട്ട് പോകേണ്ടതിനുപകരം ചുറ്റിക്കറങ്ങി പോകാനായിരുന്നു പെർമിറ്റ്. ഇതോടെ ദീർഘദൂര യാത്രക്കാരടക്കം ഈ ബസ്സുകളെ കൈയൊഴിഞ്ഞു. ഫാസ്റ്റ് പാസഞ്ചറാക്കി സർവീസ് നടത്തിയിരുന്നെങ്കിൽ ലാഭകരമാകുമായിരുന്നു. കർണാടക ആർ.ടി.സി. സർവീസ് ലാഭകരമാണ്.
ബേക്കൽ-റാണിപുരം-തലക്കാവേരി-മടിക്കേരി-മൈസൂരു കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി വിനോദ സഞ്ചാരികളെ ആകർഷിക്കുംവിധം സർവീസ് തുടങ്ങാവുന്നതാണ്. കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാനപാതയിൽ പാണത്തൂരിൽനിന്ന് തുടങ്ങുന്ന അന്തസ്സംസ്ഥാനപാത സുള്ള്യ-പാണത്തൂർ റോഡാണ്. സംസ്ഥാന അതിർത്തി ഗ്രാമങ്ങളായ കല്ലപ്പള്ളി, കമ്മാടി തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് പാണത്തൂരേക്ക് എത്തിച്ചേരാനുള്ള ഏക ആശ്രയം. സംസ്ഥാന അതിർത്തിയായ പാണത്തൂരിൽനിന്ന് 22 കിലോമീറ്റർ ദൂരം മാത്രമാണ് സുള്ള്യയിലേക്കുള്ളത്. മലയോരത്തുനിന്നുള്ള വിദ്യാർഥികളും വ്യാപാരികളുമടക്കം നിരവധി ആളുകൾ വന്നുപോകുന്ന കർണാടകയിലെ പ്രധാന ടൗൺ കൂടിയാണ് സുള്ള്യ. പക്ഷേ, ഇവിടേക്ക് യാത്രാക്ലേശം വലുതാണ്. അഞ്ച് കെ.എസ്.ആർ.ടി.സി. ബസ്സുകൾ സർവീസ് തുടങ്ങിയെങ്കിലും പലതും പാണത്തൂരിൽ സർവീസ് അവസാനിപ്പിക്കുന്നു. ഏറ്റവും അത്യാവശ്യമുള്ള രാവിലത്തെയും വൈകുന്നേരത്തെയും സർവീസ് പോലും മുടങ്ങുകയാണ്. സിംഗിൾ ഡ്യൂട്ടിയും ഡീസൽ ക്ഷാമവും കൂടി വന്നതോടെ സർവീസുകൾ മിക്കതും വെട്ടിക്കുറച്ചു. ഫലത്തിൽ ഇവയെ ആശ്രയിക്കാൻ പറ്റാതായി. ബെംഗളൂരുവിലേക്കും ദീർഘദൂര ബസ് സർവീസുകൾക്ക് സാധ്യതയുണ്ടെങ്കിലും പരിഗണിക്കപ്പെടുന്നില്ല.
ആശ്രയം ടാക്‌സികൾ
മലയോരത്തെ മിക്ക ടൗണുകളിലും കാണുന്ന കാഴ്ചയാണ് ഓട്ടോറിക്ഷ സ്റ്റാൻഡുകൾക്കൊപ്പം ജീപ്പ് സ്റ്റാൻഡുകളും. വർഷങ്ങളായി ജനങ്ങളുടെ യാത്രയുടെ ഭാഗമാണ് ടാക്സി ജീപ്പുകൾ. മലയോരത്ത് ഓട്ടോറിക്ഷകൾ സജീവമായ 1990 കാലത്തിനും മുൻപേ മലയോരജനതയുടെ പ്രധാന യാത്രാ മാർഗമായിരുന്നു ജീപ്പുകൾ. ഇതുതന്നെയാണ് ഉൾനാടൻ ഗ്രാമങ്ങളിലേക്കുള്ള യാത്രയ്ക്ക് ഇന്നത്തെയും പ്രധാന വാഹനം. ഇന്നും സജീവമായ ജീപ്പ് സ്റ്റാൻഡുകളിൽ ഒന്ന് ഒടയംചാലാണ്. ഇവിടെനിന്ന് വാടകയ്ക്ക് പോകുന്ന ജീപ്പുകളുടെ എണ്ണം കുറവാണ്. പകരം ബസ് സർവീസ് ഇല്ലാത്ത ഉദയപുരം, കോടോത്ത് ഭാഗങ്ങളിലേക്ക് ട്രിപ്പ് സർവീസ് നടത്തുകയാണ് ചെയ്യുന്നത്.
കോടോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള വിദ്യാർഥികൾക്കടക്കം ഉപകരിക്കുന്നത് ഈ ജീപ്പ് സർവീസുകളാണ്. ഇതോടൊപ്പം ഉദയപുരം ക്ഷേത്രത്തിലേക്ക് പോകുന്നവർ, നാട്ടുകാർ എല്ലാവരുടെയും യാത്രാവാഹനം ഈ ജീപ്പ് സർവീസുകൾ മാത്രമാണ്. മുൻപ് ബസ് സർവീസ് നടത്തിയിരുന്ന റൂട്ടാണിത്. ബസ്സുകൾക്കും നല്ല വരുമാനം ലഭിച്ചിരുന്നു. ഒടയംചാലിൽനിന്നുമുള്ള കയറ്റത്തിന്റെ കാരണം പറഞ്ഞും മറ്റും ബസ്സുകൾ സർവീസ് നിർത്തുകയായിരുന്നു. പനത്തടി-റാണിപുരം, ചുള്ളിക്കര-അയറോട്ട്, കോളിച്ചാൽ-മാലോം, മാലക്കല്ല്-പൂക്കയം, ചുള്ളിക്കര-അയറോട്ട്, കൊട്ടോടി, കള്ളാർ-പെരുമ്പള്ളി, മാലക്കല്ല് തുടങ്ങിയ മലയോരത്തെ മിക്ക ഭാഗങ്ങളിലേക്കും ജനങ്ങൾക്ക് ആശ്രയം ടാക്സി ജീപ്പുകളും ഓട്ടോറിക്ഷകളും മാത്രമാണ്.
മാതൃഭൂമിയിൽ പ്രസിദ്ധികരിച്ചതു
ജി.ശിവദാസൻ
COMMENTS