പനത്തടി പഞ്ചായത്ത് ഓട്ടമലയിലെ ഒ.എ.സുന്ദരൻ, ഭാര്യ ശ്യാമള എന്നിവരാണു മകന്റെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണക്കാരെ കണ്ടെത്താൻ നീതി തേടി അലയുന്നത്.
രാജപുരം : (വെള്ളരിക്കുണ്ട് ) മകൻ മരിച്ച് ഒരു വർഷമായിട്ടും മരണത്തിലെ ദുരൂഹത മാറ്റാനോ കൂടുതൽ അന്വേഷണത്തിനോ പൊലീസ് തയാറായില്ലെന്നു മാതാപിതാക്കൾ. പനത്തടി പഞ്ചായത്ത് ഓട്ടമലയിലെ ഒ.എ.സുന്ദരൻ, ഭാര്യ ശ്യാമള എന്നിവരാണു മകന്റെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണക്കാരെ കണ്ടെത്താൻ നീതി തേടി അലയുന്നത്. സുന്ദരന്റെ മകൻ സി.എസ്.ഉണ്ണി വിദ്യാനഗർ ഐടിഐ 2 ാം വർഷ ഓട്ടമൊബീൽ വിദ്യാർഥിയായിരുന്നു.
2018 ജനുവരി 19നാണ് വിദ്യാനഗർ ഗവ.പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ കുളിമുറിയിൽ ഉണ്ണിയെ തൂങ്ങി മരിച്ച നിലയിൽ കാണുന്നത്. സംഭവത്തിൽ പിതാവിന്റെ പരാതിയിൽ കാസർകോട് പൊലീസ് കേസെടുത്തിരുന്നു. മകന് ഹോസ്റ്റലിൽ താമസിച്ചിരുന്ന ചിലരുടെ ഭീഷണി ഉണ്ടായിരുന്നതായി പരാതിയിൽ പ റഞ്ഞിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് യാതൊരു വിധ അന്വേഷണവും നടത്തിയില്ലെന്നും പറയുന്നു. മകന്റെ മരണത്തിൽ സംശയം കാണിച്ച് എസ്.പി, ജില്ലാ ട്രൈബൽ ഓഫിസർ എന്നിവർക്ക് പരാതി നൽകിയിരുന്നു.
സോഴ്സ് : https://localnews.manoramaonline.com/kasargod/local-news/2019/11/15/kasargod-rajapuram-unni-death.html
COMMENTS