241.51 ലക്ഷം രൂപ ചെലവഴിച്ച് നടപ്പാക്കിയ പദ്ധതിയിൽ കല്ല് കയ്യാല, മണ്ണ് കയ്യാല, മഴക്കുഴി, തട്ട് തിരിക്കൽ, നീർച്ചാലുകളുടെ സംരക്ഷണം, ചെറുതടയണകൾ നിർമ്മാണം, മഴക്കുഴി, മഴവെള്ളസംഭരണം എന്നി പദ്ധതികളാണ് നടപ്പാക്കിയത്.
പനത്തടി : (വെള്ളരിക്കുണ്ട് താലൂക്ക് ) സംസ്ഥാന സർക്കാർ മണ്ണ് പര്യവേഷണ, സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ രണ്ടരകോടി രൂപ ചിലവഴിച്ച് നടപ്പാക്കുന്ന തിമ്മൻചാൽ നീർത്തടം മണ്ണ് ജല സംരക്ഷണ പദ്ധതി നാടിന് സമർപ്പിച്ചു. മന്ത്രി ഇ ചന്ദ്രശേഖരൻ പദ്ധതി പൂർത്തീകരണ ആസ്തി കൈമാറ്റവും സുവനീർ പ്രകാശനവും നിർവ്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജൻ അധ്യക്ഷനായി. കെ കുഞ്ഞിരാമൻ എം എൽ എ സുവനീർ പ്രകാശനം നിർവഹിച്ചു.
പനത്തടി പഞ്ചായത്തിലെ 1,2,3,4 വാർഡുകളിലും, കുറ്റിക്കോൽ പഞ്ചായത്തുകളിലെ 8,9 വാർഡുകൾ ഉൾപ്പെട്ട പ്രദേശത്തും നബാർഡിന്റെ സഹായത്തോടെ ആർഐഡിഎഫ് 19 പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതിയാണ് അഞ്ച് വർഷം കൊണ്ട് നൂറ് ശതമാനവും പൂർത്തിയാക്കി യത്.
കാർഷികമേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കൊണ്ട് സംസ്ഥാന സർക്കാർ ആരംഭിച്ച ഈ പദ്ധതി ഈ പ്രദേശത്തെ 1165 ഹെക്ടറിലെ 960 കർഷകർക്കാണ് ഇതിന്റെ ഗുണം ലഭിച്ചത്. 241.51 ലക്ഷം രൂപ ചെലവഴിച്ച് നടപ്പാക്കിയ പദ്ധതിയിൽ കല്ല് കയ്യാല, മണ്ണ് കയ്യാല, മഴക്കുഴി, തട്ട് തിരിക്കൽ, നീർച്ചാലുകളുടെ സംരക്ഷണം, ചെറുതടയണകൾ നിർമ്മാണം, മഴക്കുഴി, മഴവെള്ളസംഭരണം എന്നി പദ്ധതികളാണ് നടപ്പാക്കിയത്.
അദ്ദേഹം
COMMENTS